ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Friday, March 4, 2011

ഫ്രെഷ്ഷു വരുമ്പ...പ്പറയാട്ടാ....

ഓഫീസിനു തൊട്ടടുത്ത ചായക്കടയിലെ ചേട്ടനാണ്‌ കഥാപാത്രം. എല്ലാ കാര്യങ്ങളിലും കണ്‍ഫ്യൂഷന്‍ എന്നതാണെന്നു തോന്നുന്നു പുള്ളിക്കാരന്‍റെ സ്റ്റൈല്‍. പെടപ്പാണെങ്കില്‍ പറയുകയും വേണ്ട. അഞ്ചാറു പേര്‍ ഒരുമിച്ച്‌ ചായ കുടിക്കാന്‍ വന്നാല്‍ അപ്പോ തുടങ്ങും പരവേശം. ഒരു മധുരം കുറച്ചു ചായ, ഒരു വെള്ളം കുറച്ചു ചായ, ഒരു വിത്തൌട്ട്‌, ഒരെണ്ണം ചൂടു കുറച്ച്‌, ഒരെണ്ണം കടുപ്പത്തില്‍...ചേട്ടന്‍റെ കാറ്റു പോകും. അകത്തു പോയി ചായ അടിക്കുന്നവനോട്‌ പറയും. അഞ്ചു ചായ!ഇനി ആരെങ്കിലും സുഖിയന്‍ ചോദിച്ചാല്‍ കൂട്ടിയിട്ടിരിക്കുന്ന സുഖിയനുകളുടെ മുകളില്‍ നിന്നും ഒരെണ്ണം കൈ കൊണ്ടെടുക്കും. മറ്റേ കൈയിലിരിക്കുന്ന ഹാന്‍ഡ്‌ പിക്കറില്‍ പിടിപ്പിക്കും. എന്നിട്ട്‌ സ്പൂണില്‍ നാരങ്ങ വെച്ച്‌ ഓട്ടമത്സരം പോലെ ചോദിച്ചയാളുടെ അടുത്തെത്തും! ആള്‍ കഴിച്ചു തുടങ്ങി എന്നുറപ്പു വരുത്തിയ ശേഷം ഒരു ആത്മഗതം പറയും....."പേരൊക്കെ കൊള്ളാം... ഒരു കല്ലെങ്ങാനുമുണ്ടെങ്കില്‍ തീര്‍ന്നു സുഖം!"
ഒരിക്കല്‍ ഞങ്ങള്‍ കുറച്ചു പേര്‍ ചായ കുടിക്കാന്‍ കക്ഷിയുടെ കടയിലെത്തി. ഓരോ ചായ ഓര്‍ര്‍ ചെയ്തു.
അഞ്ചു ചായ എന്നു കേട്ടപ്പോഴേ ചേട്ടൻ തല മാന്തിപ്പറിച്ച് തുടങ്ങി.
"സാധാ ചായയല്ലേ..."
ചോദ്യം കേട്ടതേ സംഗതി പിടികിട്ടിയ ഓരോരുത്തരും അവരവരുടെ നമ്പറുകൾ ഇറക്കിത്തുടങ്ങി.
"എനിക്ക് വെള്ളം കുറച്ച് മതി."
"എനിക്ക് കടുപ്പത്തിൽ."
"എനിക്ക് ചൂട് കുറച്ച്....."
"ശരി...ശരി....ഇപ്പോ കൊണ്ടു വരാം..."
ഇതിനിടെ ചേട്ടൻ അകത്തു പോയപ്പോൾ ഒരുത്തൻ ഒരു സമൂസ എടുത്തു. ഒരുത്തൻ ഒരു പഴംപൊരിയും.
തിരിച്ചു വന്ന ചേട്ടൻ നോക്കിയപ്പോൾ ഓരോരുത്തരും കൈയിൽ കടികളുമായി ഇരിക്കുന്നു. എന്തൊക്കെ എടുത്തു എന്ന കാല്ക്കുലേഷൻ ഉണ്ടാക്കുമ്പോഴേക്കും ഒരുത്തൻ ഒരു പഴംപൊരി കൂടെ ആവശ്യപ്പെട്ടു.
ചേട്ടൻ കണ്ണാടിപ്പെട്ടിയിൽ നിന്നും പഴംപൊരി എടുത്തു തിരിഞ്ഞു നോക്കുമ്പോഴുണ്ട് ഒരുത്തൻ കൈ എത്തിച്ച് ഒരു പത്തിരി എടുക്കുന്നു.
ആകെ വട്ടായി നില്ക്കുന്ന ചേട്ടനോട് അവന്റെ വക ഒരു ചോദ്യം-തികച്ചും തൃശൂർ ഭാഷയിൽ....
"അയ്...ഇത്.... ഫ്രെഷ്ഷാണാ.....ചേട്ടാ...."
ആകെ കലി കയറിയ ചേട്ടൻ ടോം ആൻഡ് ജെറി കാർട്ടൂണിൽ ജെറിയുടെ കൈയിൽ നിന്നും ഐറ്റംസ് ടോം തട്ടിപ്പറിക്കുന്ന സ്റ്റൈലിൽ പത്തിരി റാഞ്ചിയെടുത്തു. എന്നിട്ട് തനി കൊച്ചി സ്റ്റൈലിൽ മറുപടി കൊടുത്തു.
ഫ്രെഷ്ഷു വരുമ്പ...പ്പറയാട്ടാ....”

0 comments:

Post a Comment

 
Copyright © '