ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, January 9, 2011

ഹെന്റമ്മേ.... കാട്ടുപോത്ത്!



മുട്ടനൊരു
കാട്ടുപോത്തിന്‍റെ മുന്‍പില്‍ ചെന്ന് പെട്ടാല്‍ മസില് പെരുപ്പിച്ചു നില്‍ക്കാന്‍ എത്ര പേര്‍ക്ക് പറ്റും?

ഞങ്ങള്‍ക്കും പറ്റിയില്ല! കഥ പറഞ്ഞേക്കാം!

ബോട്ടപകടം നടന്നു ദുഖസാന്ദ്രമായ അന്തരീക്ഷത്തിലിരിക്കുന്ന തട്ടേക്കാട്ടെക്ക് ടൂറു പോകാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ബസില്‍ പോയി വൈകീട്ടത്തെക്ക് തിരിച്ച് ഓഫീസില്‍ കേറണം. ബസ്സില്‍ പോകാം എന്ന് വിചാരിച്ചു. രാത്രിയില്‍ ജോലി കഴിയുന്ന ഒരാളുണ്ടായിരുന്നത് കൊണ്ട് ബൈക്ക് അത്ര സെയ്ഫ് അല്ലായിരുന്നു.
രാവിലെ ആറു മണിയോടെ പുറപ്പെട്ടു. എട്ടു മണിയോടെ തട്ടേക്കാട്ട് എത്തി.
തട്ടേക്കാട്ടെത്തി ബ്രേക്ഫാസ്റ്റ് കഴിച്ചു. പൊറോട്ടയും സാമ്പാറും! വെള്ളം കുടിക്കാന്‍ തന്ന വിധം കലക്കി. ഒരുഷിവാസിന്‍റെ കുപ്പിയില്‍! പൊറോട്ടയും സാമ്പാറും ഇറങ്ങിപ്പോയതറിഞ്ഞില്ല.
അകത്തു കേറാന്‍ നോക്കിയപ്പോള്‍ പറയുന്നു, കാട്ടില്‍ കേറാന്‍ പറ്റൂല്ലാ..... വന്യ മൃഗങ്ങള്‍ ധാരാളം ഉണ്ട്. പിന്നെ ഗൈഡിനെ വിളിച്ചാല്‍ പോകാം. ഗൈഡിനു 150 രൂപ!
കാടു കാണാന്‍ വന്നവര്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്ന അഞ്ചാറു മ്ലാവിനെ കണ്ടിട്ടു പൊയ്ക്കൊള്ളാന്‍! അതും കോടനാട് ആനക്കൂടിന്‍റെ അടുത്ത് നിന്ന് വന്നവരോട്! രക്തം തിളച്ചു.
ഉടക്കി! ഡി എഫ് ഓ യെ വരെ വിളിച്ചു. പിന്നെ ഒരു ഗാര്‍ഡിനെ കൂട്ടി പൊയ്ക്കൊള്ളാന്‍ അനുമതി കിട്ടി.

ഞങ്ങളുടെ ഒച്ചയും ബഹളവും രീതികളും പിടിക്കാത്തത് കൊണ്ടാവണം ഗാര്‍ഡ് പെട്ടെന്ന് സ്ഥലം വിട്ടു.അപ്പൊ ഞങ്ങള്‍ക്ക് തോന്നി വഴി ശരിയല്ല! കാടു കാണാന്‍ വന്നവര്‍ കാട്ടില്‍ കുടിയല്ലേ പോകേണ്ടത്?വഴി ഉപേക്ഷിച്ചു. കാട്ടിലിറങ്ങി.കുറച്ചു പോയിക്കാണും. നല്ല രസം. ഫോട്ടോകള്‍ എടുത്തേക്കാം എന്ന് കരുതി വെളിച്ചമുള്ള സ്ഥലത്തേക്ക് മാറി നിന്നു.
ഒരു ശബ്ദം!ഒരു തരം ആദിവാസി സിനിമകളില്‍ കേട്ടത് പോലെ. ചില കാട്ടില്‍ മാത്രം കണ്ടു വരുന്ന വാദ്യോ പകരണങ്ങളില്‍ നിന്നുംവരുന്ന തരം ശബ്ദം. നേരത്തെ തിളച്ച രക്തം തണുത്തുറഞ്ഞു. പിന്നെ ശബ്ദം വലുതായി വന്നു. കുളംബിന്‍റെ ശബ്ദവും കേട്ട് തുടങ്ങി. ഒന്നല്ല ഒരു വലിയ കൂട്ടത്തിന്‍റെ ശബ്ദം.

ഓടണം എന്നുണ്ട്. പറ്റുന്നില്ല. വഴിയും അറിയില്ല. പോകുന്ന വഴിയെല്ലാം മരങ്ങളും വള്ളികളും.എന്‍റെ ഷൂ ലെയ്സ് കെട്ടാത്തത് തെറ്റായിപ്പോയി എന്ന് ഞാന്‍ ആത്മഗതം പറഞ്ഞു എന്ന് പിന്നിടറിയാന്‍കഴിഞ്ഞു.
ഓടാനാകാതെ നില്‍ക്കുന്ന ഞങ്ങളുടെ മുന്‍പിലേക്ക് പതുക്കെ അവ കടന്നു വന്നു. ഒന്നല്ല. ഒട്ടനേകം തലകള്‍. നമ്മള്‍ ആനിമല്‍പ്ലാനട്ടിലും പുസ്തകങ്ങളിലും മാത്രം കണ്ടിട്ടുള്ള തരം പോത്തുകള്‍. തലയില്‍ ജട പിടിച്ച തലമുടിയുള്ള വളഞ്ഞകൊമ്പുകളുള്ള വലിയ പോത്തുകള്‍.
എന്‍റെ പുറകില്‍ എന്ത് ചെയ്യും എന്ന് അറിയാതെ നില്‍ക്കുന്ന സുഹൃത്തുക്കള്‍!.
ഞാന്‍ ധൈര്യം കൊണ്ട് മുന്പിലായതല്ല. സാഹചര്യം അങ്ങനെയാക്കിയതാ. ഞങ്ങളുടെ മുന്‍പിലും വശങ്ങളിലുംപുറകിലും പോത്തുകള്‍. ഓടാന്‍ തടസ്സം സൃഷ്ടിച്ചു കൊണ്ട്ട് വള്ളികളും മരങ്ങളും. കാലിലെ ഷൂ ലെയ്സ്. പേടിച്ചു കാഴ്ചയും മങ്ങിത്തുടങ്ങി. എല്ലാം തിര്‍ന്നു എന്നാ തോന്നുന്നത് എന്നും ഞാന്‍ ആത്മഗതം പറഞ്ഞു. ഞാന്‍ മാത്രമല്ല മറ്റവരും പറഞ്ഞു. ആരും കേട്ടില്ല. കാരണം ശബ്ദം പുറത്ത് വന്നില്ല.
പിന്നെ ഞങ്ങളൊരു കാഴ്ച കണ്ടു. പോത്ത് കളുടെ കഴുത്തില്‍ ഒരു സാധനം.മുളംകുറ്റിയുടെ വശങ്ങള്‍ മുറിച്ചു കളഞ്ഞു അകത്തു നിന്നു നാക്ക് പോലെ ഒരു സാധനം കൊളുത്തിയിട്ടിരിക്കുന്ന മണി പോലെയുള്ള ഒരു സാധനം. പോത്തുകള്‍ഓടുമ്പോള്‍ നാക്ക് വശങ്ങളില്‍ അടിച്ച് ഉണ്ടാകുന്ന ശബ്ദമാണ് ആദിവാസിസംഗീതമായി ഞങ്ങള്‍ കേട്ട് കൊണ്ടിരിക്കുന്നത്.
തലയില്‍ തൂവല് കൊണ്ടുള്ള തൊപ്പിയും പച്ചില കൊണ്ടുള്ള ഉടുപ്പും കുന്തവും അമ്പും വില്ലുമൊക്കെയായി പ്രത്യക്ഷപ്പെടാന്‍ പോകുന്ന ആദിവാസിയെ പ്രതീക്ഷിച്ച ഞങ്ങളുടെ മുന്‍പിലേക്ക് പെട്ടെന്ന് ഒരാള്‍ കടന്നു വന്നു. ഒരു കൈയില്ലാത്ത ബനിയനും കള്ളി മുണ്ടുമൊക്കെയായി ഒരാള്‍. കൈയില്‍ നേരത്തെ പറഞ്ഞ പോലത്തെ ഒരു മണി.അയാള്‍ നേരെ നട പോത്തെ എന്ന് കുടി പറഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി.
പോത്തുകള്‍ അയാളുടെ പുറകെ പോയി. ബാഗും ക്യാമറയും തൊപ്പിയും ലെയ്സിടാത്ത ഷൂസുമൊക്കെയായി ബുദ്ധിമുട്ടിക്കാന്‍ കുറെയെണ്ണം വന്നിരിക്കുന്നു എന്ന മട്ടില്‍.
നിങ്ങളെന്നാ വഴിയില്‍ നിന്നും മാറി കാട്ടില്‍ ഇറങ്ങിയേ എന്ന ഞങ്ങളെ അന്വേഷിച്ചു വന്ന ഗാര്‍ഡിന്‍റെ ചോദ്യത്തിനുവെറുതെ ഒരു രസം എന്ന് മറുപടി പറയുമ്പോള്‍ രസം നേരിട്ടനുഭവിച്ചതിന്‍റെ ത്രില്‍ ഞങ്ങളില്‍ ഉണ്ടായിരുന്നു! ഞങ്ങളത് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഒരു കള്ളുഷാപ്പില്‍ കേറി കപ്പയും മീന്‍ കറിയും ബീഫും പന്നിയും ഒക്കെ വലിച്ചുകേറ്റി ആഘോഷിക്കുകയും ചെയ്തു.

ജിവനല്ലേ തിരിച്ചു കിട്ടിയത്!

1 comments:

Raja said...

Koovitheliyunnundu......

Ithu veroru Panicker

Post a Comment

 
Copyright © '